കൊച്ചി: യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിനെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകി. ബസിെൻറ ഉടമ സുരേഷ് കല്ലടയുടെ മൊഴിയുട െ അടിസ്ഥാനത്തിൽ എറണാകുളം ആർ.ടി.ഒ ജോജി.പി.ജോസാണ് ഇരിങ്ങാലക്കുട ആർ.ടി.ഒക്ക് റിപ്പോ ർട്ട് സമർപ്പിച്ചത്. സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും പിറ്റേദിവസം 11നാണ് യാത്രക്കാർക്ക് മർദനമേറ്റത് അറിഞ്ഞതെന്നുമാണ് ഉടമ ആർ.ടി.ഒക്ക് നൽകിയ മൊഴി. സംഭവത്തെ തുടർന്ന് മർദനം നടത്തിയ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടതായും മൊഴിയിലുണ്ട്.
യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതും ക്രൂരമായി മർദിച്ചതും പെർമിറ്റ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണ്. സംഭവത്തിൽ ഉടമക്കും ഉത്തരവാദിത്തമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കർശന നടപടിക്ക് ശിപാർശ നൽകിയത്. ഹരിപ്പാട് നിന്ന് വൈറ്റിലയിലേക്ക് യാത്രക്കാരെ എത്തിച്ച ബസിെൻറ രജിസ്ട്രേഷൻ ഇരിങ്ങാലക്കുട ജോയൻറ് ആർ.ടി.ഒക്ക് കീഴിലാണ്. അതിനാലാണ് റിപ്പോർട്ട് അങ്ങോട്ട് അയച്ചതെന്ന് എറണാകുളം ആർ.ടി.ഒ പറഞ്ഞു.
റിപ്പോർട്ട് പരിശോധിച്ച് പെർമിറ്റ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കേണ്ടത് ഇരിങ്ങാലക്കുട ജോയൻറ് ആർ.ടി.ഒ ആണ്. ബസിലെ ഡ്രൈവർമാർക്കും തെളിവെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇരുവരും റിമാൻഡിലാണ്. റിമാൻഡ് കാലാവധി കഴിഞ്ഞശേഷമായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക. മൊഴിയുടെ അടിസ്ഥാനത്തിലേ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കൂ. ഏപ്രിൽ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തുനിന്ന് പുലർച്ച വൈറ്റിലയിലെത്തിയ ബസിലെ ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുകയും പരിക്കേറ്റ യുവാക്കളെ ഇറക്കിവിടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.