പോത്തൻകോട് സമൂഹവ്യാപന സാധ്യതയില്ല; റാപ്പിഡ് ടെസ്റ്റ് നടത്തും -കടകംപള്ളി

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോട് സമൂഹ വ്യാപന സാധ്യതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇവിടെ റാപ്പിഡ് ടെസ്റ്റ് നടത്തും. പോത്തൻകോട് ജുമാ മസ്ജിദിലെത്തിയവർക്കാണ് റാപ്പിഡ് ടെസ്റ്റ് നടത്തുക. ഐ.സി.എം.ആറിൻെറ നിർദേശം ലഭിച്ചാലുടൻ ഇതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് 19 ബാധിച്ച് അബ്ദുൽ അസീസ്(68) മരിച്ചതോടെയാണ് പോത്തൻകോട് ശ്രദ്ധാകേന്ദ്രമായത്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് ലോക്ഡൗണിന് പുറമേ പോത്തൻകോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

മാർച്ച് 13നാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. 

വെങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ് ആദ്യം ചികിൽസ തേടിയത്. വെഞ്ഞാറംമൂടുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് കോവിഡ് സംശയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ഇവിടെ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.

Tags:    
News Summary - Kadkam palli surendran press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT