സമർപ്പിച്ചത് ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്തവരുടെ പട്ടിക –മന്ത്രി

തിരുവനന്തപുരം: സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ശബരിമലയിലെത്തിയ 51 സ്ത്ര ീകളുടെ പട്ടിക ഓൺലൈൻ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവരുടേതാണെന്ന് മന്ത്രി ക ടകംപള്ളി സുരേന്ദ്രൻ. ഇവർ ദർശനം നടത്തിയോ എന്ന് വ്യക്തമല്ല. ദർശനത്തിനെത്തിയെന്ന ാണ് രേഖകൾ വ്യക്തമാക്കുന്നത്. ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഒാൺലൈൻ രജിസ്ട്രേഷൻ വഴി വന്നവരല്ല. അതിനാലാണ് പട്ടികയിൽ അവരുടെ പേരില്ലാത്തതെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ പറഞ്ഞു.

ആധാർ ഉൾപ്പെടെ രേഖകൾ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തവരുടെ കണക്കാണ് കോടതിയിൽ സമർപ്പിച്ചത്. ഇത് കൂടാതെയും ദർശനം നടത്തിയവരുണ്ടാകാം. 16 ലക്ഷം പേരാണ് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തത്. 8.2 ലക്ഷംപേർ ശബരിമലയിലെത്തി. 7564 പേർ 10നും 50നും ഇടയിൽ പ്രായമുള്ള സത്രീകളായിരുന്നു. അവരിൽ 51പേരാണ് ശബരിമലയിലെത്തിയത്.

രജിസ്റ്റർ ചെയ്തവരിൽ ബാക്കിയുള്ളവർ ശബരിമലയിലുണ്ടായ സംഭവങ്ങളെ തുടർന്ന് പിന്മാറിയിട്ടുണ്ടാകാം. സെപ്റ്റംബർ 28ന് ശേഷം ശബരിമലയിൽ എത്തുന്നവരുടെ പ്രായ പരിശോധന ഇല്ലാത്തതിനാൽ വെർച്വൽ ക്യൂ വഴി അല്ലാത്തവരുടെ രേഖകളും വിശദാംശങ്ങളും അറിയാൻ കഴിയില്ല. ആവശ്യപ്പെട്ട സ്ത്രീകൾക്ക് പൊലീസ് സംരക്ഷണം നൽകി. വാർത്തസമ്മേളനം നടത്തി ദർശനത്തിനെത്തിയവരെയാണ് തടഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു.

Tags:    
News Summary - Kadakam Pally Confirms Women Entry In Sabarimala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.