തൊടുപുഴ: ആർ.എസ്.എസ്^സി.പി.എം സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ച മുമ്പും നടന്നിട്ടുണ്ടെന്നും ശ്രീ എം ഇടനിലക്കാരനായ ചർച്ച വോട്ട് കച്ചവടത്തിെൻറ ഭാഗമാണെന്ന പ്രചാരണം കോൺഗ്രസ് സൃഷ്ടിയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീ എമ്മിന് സർക്കാർ ഭൂമി അനുവദിച്ചതിൽ ദുരൂഹത ഉണ്ടെങ്കിൽ അേന്വഷിക്കെട്ടയെന്നും സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം മൂർധന്യത്തിലെത്തിയ ഘട്ടത്തിലാണ് ചർച്ച നടന്നത്. അത് ഇപ്പോൾ നടന്നെന്ന രീതിയിലാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ സംഘർഷം തീർക്കാൻ മുമ്പ് ഇ.എം.എസും പി. പരമേശ്വരനും തമ്മിലും കെ.ജി. മാരാരും ഇ.കെ. നായനാരും തമ്മിലും ചർച്ച നടത്തിയിട്ടുണ്ട്്. ശ്രീ എമ്മിന് ഭൂമി അനുവദിച്ചതുമായി തങ്ങൾക്ക് ബന്ധമില്ല. അതേക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.