തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾക്ക് ഹൈകമാൻഡിെൻറ അനുമതി തേടി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഡൽഹിക്ക്. സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ സന്ദർശനത്തിന് ഞായറാഴ്ചയോ തിങ്കളാഴ്ചയോ അദ്ദേഹം ഡൽഹിക്ക് പോകുമെന്നറിയുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായും മുതിർന്ന നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും.
പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്ക് വെള്ളിയാഴ്ച കെ.പി.സി.സിയിൽ നേതാക്കളുടെ യോഗം വിളിച്ചിരുെന്നങ്കിലും ഹൈകമാൻഡിെൻറ അഭിപ്രായം തേടിയശേഷം മതിയെന്ന ചില മുതിർന്ന നേതാക്കളുടെ നിർദേശം അംഗീകരിച്ച് മാറ്റിവെച്ചു. ജംബോ കമ്മിറ്റികൾ ഒഴിവാക്കി പുനഃസംഘടന നടത്തുേമ്പാൾ ഭാരവാഹിത്വത്തിൽനിന്ന് പല പ്രമുഖരെയും ഒഴിവാക്കേണ്ടിവരും. അത് പൊട്ടിത്തെറിയിലേക്ക് പോകുന്നത് ഒഴിവാക്കാൻ കൂടിയാണ് ഹൈകമാൻഡിെൻറ അംഗീകാരത്തോടെ മുന്നോട്ടുപോയാൽ മതിയെന്ന ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.