സതീശനെതിരെ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രം-കെ. സുധാകരന്‍

തിരുവനന്തപുരം: ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭ ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷാംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

കമ്യൂണിസ്റ്റ് നേതാവ് ആര്‍. സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാമന്ദിരം ഇടിച്ചുനിരത്തി അവിടെ ചൊറിയണം നടണമെന്ന് പറയുമായിരുന്നു. മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് സുഗതന്‍ ഇത് പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും ഇതു ബാധകമാണെന്നും അദ്ദേഹം പരിഹസിച്ചു.

ക്രൂരമായി മര്‍ദനമേറ്റ പ്രതിപക്ഷത്തെ ഏഴ് എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ കേസും ഭരണപക്ഷത്തെ രണ്ടു പേര്‍ക്കെതിരെ ജാമ്യമുള്ള കേസുമെടുത്ത് പിണറായിയുടെ പൊലീസ് വീണ്ടും രാജഭക്തി തെളിയിച്ചു. പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് തെരുവുഗുണ്ടയുടേതാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - k sudhakaran attack to Minister pa muhammed riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.