എല്‍.ഡി.എഫിന് വോട്ട് ചെയ്തവരാണോ തീവ്രവാദികളെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ജനങ്ങള്‍ തള്ളിയ പദ്ധതിക്കുവേണ്ടി വാശിപിടിക്കുന്നത് എല്‍.ഡി.എഫി‍െൻറ നാശത്തിനാണെന്ന് കെ. മുരളീധരന്‍ എം.പി. കെ-റെയില്‍ സമരത്തിന് നേതൃത്വം കൊടുത്തത് യു.ഡി.എഫല്ല നാട്ടുകാരാണ്. വികസനത്തി‍െൻറ മറവില്‍ ജനങ്ങളെ കൊള്ളയടിക്കരുതെന്നും മുരളീധരന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാറിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാല്‍ പദ്ധതിയില്‍നിന്ന് പിന്മാറണം. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ഒരുകാരണവശാലും യു.ഡി.എഫ് അനുവദിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

സമരത്തില്‍ തീവ്രവാദി സംഘടനകളുണ്ടെന്ന് പറയുന്നു. ഏതാ തീവ്രവാദി. കഴിഞ്ഞതവണ എല്‍.ഡി.എഫിന് വോട്ട് ചെയ്തവരാണോ തീവ്രവാദികളെന്ന് മുരളീധരന്‍ ചോദിച്ചു. ദേശീയപാത വികസനം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അലൈന്‍മെന്‍റിലാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ കെ-റെയിലിന്‍റെ കാര്യത്തില്‍ ജനങ്ങൾതന്നെ എതിരാണ്. കിറ്റ് കണ്ട് വോട്ട് ചെയ്തവര്‍ക്ക് സര്‍വേ കുറ്റിയാണ് സമ്മാനം നല്‍കിയത്.

മൂലമന്ത്രം തന്ത്രി ചൊല്ലുമ്പോള്‍ സ്വാഹയെന്ന് പറയുന്ന സഹകര്‍മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്‍റേത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ തലയ്ക്ക് കല്ല് കൊണ്ടിടിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

Tags:    
News Summary - K Muraleedharan asked whether those who voted for the LDF were extremists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.