ജോണി നെല്ലൂർ

ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക് ?

കോട്ടയം: സജീവ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന പ്രഖ്യാപനം തിരുത്തി മുൻ എം.എൽ.എ ജോണി നെല്ലൂർ. തീരുമാനം പുനഃപരിശോധിച്ച് സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. കേരള കോൺഗ്രസ്-എമ്മിൽ ചേരാനാണ് സാധ്യതയെന്നാണ് വിവരം. എന്നാൽ, ഏത് പാർട്ടിയിലേക്ക് പോകണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ജോണി നെല്ലൂർ ആദ്യം എം.എൽ.എ ആയത് കേരള കോൺഗ്രസ്-എമ്മിൽനിന്നാണ്. പിന്നീട് ടി.എം. ജേക്കബ് പാർട്ടി രൂപവത്കരിച്ചപ്പോൾ എം.എൽ.എയും ചെയർമാനും ആയി. പിന്നീട് ഔഷധി ചെയർമാനുമായി. അതിനുശേഷം കേരള കോൺഗ്രസ് ജോസഫിലും എത്തി. അവിടെനിന്നാണ് മാസങ്ങൾക്കുമുമ്പ് എൻ.പി.പി എന്ന പാർട്ടി രൂപവത്കരിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട യു.ഡി.എഫ് ബന്ധം ഏപ്രിലിൽ അവസാനിപ്പിച്ചായിരുന്നു ഇത്. ക്രൈസ്തവരുടെ വക്താക്കൾ എന്ന നിലയിലായിരുന്നു പാർട്ടി പ്രഖ്യാപനം. ബി.ജെ.പിയുടെ ഭാഗമാകാനാണെന്ന വിമർശനമുണ്ടായപ്പോഴാണ് പാർട്ടി വിട്ടത്.

Tags:    
News Summary - Johnny Nellore to Kerala Congress?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.