എ.ബി.വി.പി അക്രമണം: ഉത്തരവാദി അമിത്ഷായെന്ന് വി.എം സുധീരൻ

തിരുവനന്തപുരം: വിയോജിക്കുന്നവരെ അടിച്ചമർത്താമെന്ന മോഡി-അമിത് ഷാ ഇരട്ടകളുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടിയ ാണ് കാത്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. രാജ്യത്തെ അരാജക അവസ്ഥക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമ ിത്ഷാ ആണ് ഉത്തരവാദിയെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂ പം:
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ജെ.എൻ.യു വിദ്യാർഥികൾക്ക് നേരെ പൊലീസിന്‍റെ കാർമികത്വത്തിൽ നടന്ന മുഖംമൂടി സംഘത്തിന്‍റെ ക്രൂരമായ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണ്; അപലപനീയവുമാണ്.

നിയമവ്യവസ്ഥയെ തന്നെ നോക്കുകുത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുഗ്രഹത്തോടെയുള്ള എ.ബി.വി.പി- ആർ.എസ്.എസ് ക്രിമിനൽ മാഫിയയുടെ ഈ കടന്നാക്രമണം ഭാരതത്തിന് തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിയിട്ടുള്ളത്.

വേലി തന്നെ വിളവ് തിന്നുന്ന ഈ അരാജക അവസ്ഥയ്ക്ക് ഡൽഹി പൊലീസിനെ നേരിട്ട് നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാണ് ഉത്തരവാദി.

ആഭ്യന്തര മന്ത്രിയെന്ന പദവിയുടെ ചുമതലകൾ നിർവഹിക്കുന്നതിൽ തീർത്തും വീഴ്ച വരുത്തിയ അമിത് ഷാക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അർഹതയില്ല. തൽസ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പു പറയാൻ അമിത്ഷാ തയാറാകണം

പാർലമെന്‍റിലെ ഭൂരിപക്ഷം ജനങ്ങൾക്ക് മേൽ കുതിരകയറാനുള്ള ലൈസൻസ് ആണെന്ന് കരുതി തങ്ങളോട് വിയോജിക്കുന്നവരെ അടിച്ചമർത്താമെന്ന മോഡി-അമിത് ഷാ ഇരട്ടകളുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് അവരെ കാത്തിരിക്കുന്നത്.

Full View
Tags:    
News Summary - JNU Attack VM Sudheeran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.