കൊണ്ടോട്ടി: ദമ്മാമിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേസ് വിമാനം വൈകിയ സംഭവത്തിൽ പരാതിയുമായി യാത്രക്കാർ. കഴിഞ്ഞ ദിവസമാണ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് വൈകിയത്. ദമ്മാമിൽനിന്ന് ഉച്ചകഴിഞ്ഞ് 3.25ന് പുറപ്പെട്ട വിമാനം അരമണിക്കൂറിന് ശേഷം ദമ്മാമിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം യാത്ര തുടരുമെന്ന് അറിയിച്ചെങ്കിലും പുറപ്പെട്ടില്ല. ഇൗ സമയത്ത് വെള്ളവും ഭക്ഷണവും പോലും വിമാന കമ്പനി നൽകിയില്ലെന്നാണ് പരാതി. യാത്രക്കാരെ പുറത്തുപോകാനും അനുവദിച്ചില്ല. കൂടാതെ, വിമാനത്താവളത്തിനുള്ളിൽ വിശ്രമ സൗകര്യം പോലും അധികൃതർ ഒരുക്കിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പിന്നീട് രാത്രി ഒമ്പതോടെയാണ് വിമാനം പുറപ്പെട്ടത്. പുലർച്ചെ 3.30നാണ് കരിപ്പൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.