കൂട്ട മാനഭംഗം: ജയന്തനെ സി.പി.എം സസ്പെന്‍റ് ചെയ്യും

തൃശൂര്‍: വീട്ടമ്മയായ യുവതി ഉന്നയിച്ച കൂട്ട മാനഭംഗ ആരോപണത്തില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി നഗരസഭയിലെ കൗണ്‍സിലര്‍ പി.എന്‍. ജയന്തനെ പാര്‍ട്ടിയുടെ അംഗത്വത്തില്‍നിന്ന് സസ്പെന്‍റ് ചെയ്യാന്‍ സി.പി.എം ഏരിയാ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റിയോട് ശിപാര്‍ശ ചെയ്തു. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

രാവിലെ അത്താണി ലോക്കല്‍ കമ്മിറ്റിക്കു ശേഷമാണ് ആദ്യം ഏരിയ സെന്‍ററും പിന്നീട് ഏരിയ കമ്മിറ്റിയും യോഗം ചേര്‍ന്നത്. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും പങ്കെടുത്തു. പൊലിസും പാര്‍ട്ടിയും ആരോപണം അന്വേഷിക്കുന്ന സാഹചര്യത്തില്‍ ജയന്തന്‍ പാര്‍ട്ടി അംഗമായി തുടരുന്നത് ശരിയല്ളെന്ന നിലപാടാണ് യോഗത്തില്‍ ഉയര്‍ന്നത്. അതിലുപരി, കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ തീരുമാനം ജില്ലാ സെക്രട്ടറി പറയും.

അതിനിടെ, ജയന്തന്‍ രാജി വെക്കുകയോ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ശനിയാഴ്ച വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.

 

Tags:    
News Summary - jayanthan may dismiss from cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.