കോട്ടയം: വരുമാനവർധന ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി പുതിയ അന്തർ സംസ്ഥാന സർവിസുകൾ ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് ഏറെയുള്ള പ്രമുഖ നഗരങ്ങളും തീർഥാടനകേന്ദ്രങ്ങളുമാണ് ലക്ഷ്യം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും എറണാകുളം, കോഴിക്കോട്, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് പോണ്ടിച്ചേരിയിലേക്കും കോഴിക്കോട്, എറണാകുളം ഡിപ്പോകളിൽനിന്ന് ഗോവ, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കും പുതിയ സർവിസ് ആരംഭിക്കാൻ കോർപറേഷൻ സർക്കാറിെൻറ അനുമതി തേടിയതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.ജി.പി എ. ഹേമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പുതിയ സർവിസുകൾ സംബന്ധിച്ച് ഗോവ-തമിഴ്നാട് അടക്കം ട്രാൻസ്പോർട്ട് കോർപറേഷനുകളുമായി ഉടൻ ചർച്ചനടത്തും.
നിലവിൽ ഉത്സവവേളകളിലും തിരക്കുള്ള സമയങ്ങളിലും നടത്തുന്ന അന്തർ സംസ്ഥാന സ്പെഷൽ സർവിസുകൾ തുടരുന്ന കാര്യവും പരിഗണനയിലാണ്. പുതിയ അന്തർ സംസ്ഥാന സർവിസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി ഇതര സംസ്ഥാന ട്രാൻസ്പോർട്ട് േകാർപറേഷനുകൾക്ക് മുമ്പ് അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിക്കുന്ന പെർമിറ്റിന് ആനുപാതികമായി ബസുകൾ ഒാടിക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിന് അനുവദിക്കുന്ന പെർമിറ്റുകൾക്ക് ആനുപാതികമായി ഇതര സംസ്ഥാന ആർ.ടി.സികൾക്കും പെർമിറ്റ് അനുവദിക്കണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം നിലവിൽ കർണാടകയും പോണ്ടിച്ചേരിയും തമിഴ്നാടും നിരവധി സർവിസുകൾ നടത്തുന്നുണ്ട്. കർണാടക ആർ.ടി.സി മാതൃകയിൽ ശൗചലായമടക്കം സൗകര്യങ്ങളുള്ള മികച്ച ബസുകൾ നിരത്തിലിറക്കാനും കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്.
ഉത്സവകാലത്തും തിരക്കുള്ള അവസരങ്ങളിലും വാരാന്ത്യങ്ങളിലും നടത്തുന്ന സർവിസുകൾക്ക് കർണാടക ആർ.ടി.സിയുടെ മാതൃകയിൽ ഫ്ലെക്സി നിരക്ക് ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചതായും സി.എം.ഡി പറഞ്ഞു. നിലവിൽ ഇത്തരത്തിൽ നേരിയ നിരക്കുവർധന നടപ്പാക്കാറുണ്ട്. തിരക്ക് കുറയുേമ്പാൾ വർധന പിൻവലിക്കുകയും ചെയ്യും.
പത്തുമുതൽ പതിനഞ്ച് ശതമാനം വരെയാണ് ഇത്തരത്തിൽ ഇൗടാക്കുന്നത്. ദീർഘദൂര സർവിസുകൾക്ക് മാത്രമാകും ഇൗ സംവിധാനം ഏർപ്പെടുത്തുക. വരുമാനം വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളിലാണ് മാനേജ്മെെൻറന്നും സി.എം.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.