കോഴിക്കോട്: അസത്യജഡിലമായ വസ്തുതകൾ നിരത്തി കേരളത്തെ ലോകത്തിനുമുന്നിൽ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്യുന്ന ‘ദ കേരള സ്റ്റോറി’ സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്നും വർഗീയ പ്രചാരണങ്ങൾ ലക്ഷ്യമിട്ട് കടുത്ത ഇസ്ലാമോഫോബിയ പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
എല്ലാ നിലക്കും നിരോധിക്കപ്പെടേണ്ട സൃഷ്ടിയാണെന്നിരിക്കെ മതദ്വേഷം പരത്തുകയും ജനവിഭാഗങ്ങളെ തമ്മിൽ അകറ്റുകയും ചെയ്യുന്ന സിനിമയെ അതിന്റെ പാട്ടിന് വിടുന്നത് ഗുരുതര സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും അയച്ച കത്തിൽ കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.