കിട്ടാക്കടത്തിന് വക മാറ്റുന്നത് കുറച്ചു; ബാങ്കുകൾ ലാഭത്തിലേക്ക്

തൃശൂർ: രാജ്യത്തെ ബാങ്കുകൾ നഷ്ടത്തിൽനിന്ന് കര കയറുന്നു. 2019-20 സാമ്പത്തിക വർഷത്തിലെ ആ ദ്യ പാദ (ഏപ്രിൽ മുതൽ ജൂൺ വരെ) ഫലം പ്രഖ്യാപിച്ചപ്പോൾ ചില ബാങ്കുകൾ അറ്റാദായം നേരിയ തോതിൽ ഉയർത്തുകയും മറ്റ് ചിലത് നഷ്ടത്തിെൻറ തോത് കുറക്കുകയും ചിലത് നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. റിസർവ് ബാങ്കിെൻറ തിരുത്തൽ നടപടി (പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ) ആണ് ഇതിന് വഴിവെച്ചതെന്ന് അവകാശവാദം ഉണ്ടെങ്കിലും കിട്ടാക്കടം നികത്താൻ ലാഭത്തിൽനിന്ന് വിഹിതം മാറ്റുന്നതിൽ വരുത്തിയ കുറവാണ് ബാങ്കുകൾക്ക് സഹായകമായത് എന്നാണ് വിലയിരുത്തൽ. അതിനോടൊപ്പം ബാങ്കുകൾ കിട്ടാക്കടം പിരിക്കുന്നത് ഊർജിതമാക്കിയിട്ടുമുണ്ട്.

പൊതുമേഖലയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ആദ്യത്തെ മൂന്ന് മാസ ലാഭത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഉയർച്ച കൈവരിച്ചു. 2018-19 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 354.31 കോടി രൂപയായിരുന്ന ലാഭം ഇത്തവണ അഞ്ച് ശതമാനം ഉയർന്ന് 371.90 കോടിയായി. പിന്നിട്ട സാമ്പത്തിക വർഷം 393.2 കോടി നഷ്ടം കാണിച്ച ഓറിയൻറൽ ബാങ്ക് ഓഫ് കോേമഴ്സ് 2019-20 സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ 112.7 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കനറാ ബാങ്കിെൻറ അറ്റാദായം 17 ശതമാനം ഉയർന്ന് 329.07 കോടി രൂപയായി.

യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യക്ക് 105 കോടിയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ ബാങ്ക് 388.68 കോടി രൂപ നഷ്ടത്തിലായിരുന്നു. ദേന, വിജയ ബാങ്കുകളെ ലയിപ്പിച്ച ബാങ്ക് ഓഫ് ബറോഡയുടെ ആദ്യപാദ അറ്റാദായത്തിൽ 34 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ ആദ്യപാദത്തിലെ 528 കോടിയെ അപേക്ഷിച്ച് ഇത്തവണ 710 കോടിയാണ് അറ്റാദായം. വൻ വായ്പ കുംഭകോണത്തിൽ ഉലഞ്ഞ പഞ്ചാബ് നാഷനൽ ബാങ്ക് നഷ്ടത്തിൽനിന്ന് കരകയറി. മുൻ വർഷത്തെ 940 കോടിയുടെ ആദ്യ പാദ നഷ്ടം മറികടന്ന് 1,018.63 കോടി രൂപയാണ് ജൂണിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ ബാങ്കിെൻറ ലാഭം.

ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായത്തിൽ 156 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ നേടിയ 95 കോടിയെ അപേക്ഷിച്ച് ഇത്തവണ 243 കോടിയാണ് ലാഭം. 2018-19 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ 1,944.37 കോടിയും അവസാന മൂന്ന് മാസം 3,834.07 കോടിയും നഷ്ടത്തിലായിരുന്ന അലഹാബാദ് ബാങ്ക് 128 കോടി രൂപ അറ്റാദായം നേടി കരകയറി. പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയും ലാഭത്തിലെത്തി. 1,108 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്തുനിന്നാണ് ഇത്തവണ 89 കോടി ലാഭം നേടിയത്. യുൈനറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ മുൻവർഷത്തെ 388.68 കോടി രൂപയുടെ നഷ്ടം അതിജീവിച്ച് 105 കോടി രൂപ അറ്റാദായം നേടി.

അതേസമയം, ഇന്ത്യൻ ഓവർസീസ് ബാങ്ക് നഷ്ടത്തിൽ തുടരുകയാണ്. 342.08 കോടിയാണ് ആദ്യപാദ നഷ്ടം. എന്നാൽ, നഷ്ടത്തിൽ നേരിയ കുറവുണ്ടെന്ന് ബാങ്ക് അവകാശപ്പെട്ടു. 2018-19 സാമ്പത്തിക വർഷത്തിെൻറ ആദ്യ പാദത്തിൽ 1,281.77 കോടി രൂപ നഷ്ടത്തിലായിരുന്ന സിൻഡിക്കേറ്റ് ബാങ്കിനും ഇത്തവണ നഷ്ടത്തിൽ കുറവുണ്ട് -980.46. സ്വകാര്യ മേഖലയിലുള്ള ബന്ധൻ ബാങ്കിെൻറ ലാഭം 45.55 ശതമാനമുയർന്നപ്പോൾ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് 617.35  േകാടി നഷ്ടത്തിലായി. മുൻവർഷം ഇതേ കാലയളവിൽ ബാങ്ക് 181 കോടി രൂപ ലാഭത്തിലായിരുന്നു.
Tags:    
News Summary - indian banks-gain profit-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.