തിരുവനന്തപുരം: പുതുവർഷത്തിൽ സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി. കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. സർവീസുകളാണ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്.
വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ക്രമീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. കോവിഡിന് മുമ്പ് 4700 സർവീസുകൾ വരെ പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു.
പുതുവർഷത്തിൽ 3500 ഷെഡ്യൂളുകൾ നടത്താൻ കഴിഞ്ഞു. യാത്രക്കാർ തീരെ കുറവുള്ള പ്രദേശങ്ങളിലെ സർവീസുകളാണ് വെട്ടിക്കുറച്ചത്. കെ.എസ്.ആർ.ടി.സി ബസ്സുകൾ തിരികെ നിരത്തിലിറങ്ങുന്നതോടെ യാത്രക്കാരും വലിയ ആശ്വാസത്തിലാണ്.
കോവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. 25 ശതമാനം കൂട്ടിയ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തും. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം നോക്കിയാകും ഷെഡ്യൂളുകൾ ക്രമീകരിക്കുക എന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.