കൊല്ലം: കാമുകൻ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്നു. അഞ്ചലിനടുത്ത് ആയൂരിലാണ് സംഭവം. മണ്ണടി സ്വദേശിനി ആതിരയാണ് മരിച്ചത്. തീ കൊളുത്തിയ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നുവർഷമായി ഇവർ ഒരുമിച്ച് ജീവിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വിഡിയോ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ചയാണ് യുവതിയെ കൂടെ താമസിച്ചിരുന്ന ഷാനവാസ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ ഷാനവാസിനും പൊള്ളലേറ്റിട്ടുണ്ട്. 40 ശതമാനം പരിക്കുകളോടെ ചികിത്സയിലാണ് ഇയാൾ.
ആതിരക്ക് ആദ്യവിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. ഷാനവാസുമൊത്ത് കഴിഞ്ഞ രണ്ട് വർഷമായി ഇടമുളയ്ക്കൽ പനച്ചവിളക്ക് സമീപം തുമ്പിക്കുന്നിലെ വാടകവീട്ടിൽ കഴിയുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഷാനവാസിെൻറ ആദ്യവിവാഹത്തിലെ രണ്ട് കുട്ടികളും ഇവരോടൊപ്പമായിരുന്നു. സംഭവദിവസം ഉച്ചക്ക് മണ്ണടിയിലുള്ള അമ്മയെ ആതിര ഫോണിൽ വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.