തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള നടത്തണമെങ്കിൽ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് പണം അനുവദിച്ചില്ലെങ്കിൽ ചലച്ചിത്രമേള നടത്താൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മേളയുടെ ചെലവ് എത്ര ചുരുക്കിയാലും നടത്തിപ്പിന് മൂന്നു കോടി രൂപയെങ്കിലും വേണം. രണ്ടു കോടി രൂപ അക്കാദമി കണ്ടെത്തിയാലും സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കേണ്ടി വരുമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
ചെലവുകൂടിയ സിനിമകൾ പ്രദർശിപ്പിക്കുന്നതിലും ഇത്തവണ നിയന്ത്രണമുണ്ടാകും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കി ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരുന്നു. മേള നടത്തിപ്പിന് അക്കാദമിയും സാംസ്കാരിക വകുപ്പും ചേർന്ന് പണം കണ്ടെത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.