ചാവക്കാട്: ഇച്ചാശക്തിയും ലക്ഷ്യബോധവുമുണ്ടെങ്കിൽ കേരളത്തിലും മാറി മാറി വരുന്ന ഇടത് വലതു സർക്കാറുകളെ മാറ്റി മ റിച്ച് ബി.ജെ.പി ഭരണത്തിെൻറ പുത്തൻ സൂര്യോദയമുണ്ടാക്കാമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ്. ചാവക്കാട് നടക്കുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25 വർഷം കമ്യൂണിസ്റ്റുകാർ ഭരിച്ചുകൊണ്ടിരുന്ന തൃപുരയിൽ മൂന്ന് വർഷം കൊണ്ടാണ് ഭരണമാറ്റമുണ്ടായത്. തൃപുരയെ പോലെ തന്നെ കേരളത്തേയും മാറ്റിമറിക്കാനാകും. ഭാരതത്തിലുള്ളവർക്ക് ഒരു വ്യക്തിത്വവും സംസ്കാരവുമുണ്ട്. 600 വർഷം ഭരിച്ച മുഗളർക്കും 200 വർഷം ഭരിച്ച ബ്രിട്ടീഷുകാർക്കും അത് തകർക്കാനിയില്ല. സീതാ ദേവിയും ദ്രൗപതിയും ജനിച്ച നാടാണിത്. അതിനാൽ സ്ത്രീകളെ ബഹുമാനിക്കാൻ തങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല. സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പറയുന്നവർ എന്തിനാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മോദി എന്നതിനപ്പുറം അവർക്ക് മറ്റൊരജണ്ടയുമില്ല. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവും. കശ്മീരിൽ വീരമൃത്യു വരിച്ച ഓരോ സൈനികെൻറ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം തൃപുര സർക്കാർ നൽകുമെന്നും ബിപ്ലവ് കുമാർ ദേവ് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.