തിരുവനന്തപുരം: കള്ളക്കടത്തുകാരോട് ജാഗ്രത പാലിച്ചില്ലെങ്കിൽ ഇടത് പ്രസ്ഥാനങ്ങൾക്കുള്ളിലും തില്ലേങ്കരിമാരുണ്ടാകുമെന്ന് സി.പി.െഎ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി. കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നവരോടൊന്നും ഒരിക്കലും ഇടത് പ്രസ്ഥാനങ്ങൾക്ക് സന്ധി പാടില്ല. വിരുദ്ധമായ കാര്യങ്ങളുണ്ടായാൽ ഇടതുമൂല്യങ്ങൾക്ക് തളർച്ച നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര സ്വർണ കവർച്ചക്കേസിെൻറ പശ്ചാത്തലത്തിൽ ഒരു ഒാൺലൈൻ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ്. പാർട്ടി സൈബർ രംഗത്തുള്ളവർ ഗുണ്ടാസംഘത്തിലും കള്ളക്കടത്തിലും ഉള്ളവരാണെന്ന പ്രതീതി സമൂഹത്തിലുണ്ടാകാൻ പാടില്ല.
തങ്ങൾ പാർട്ടിക്കുവേണ്ടി സൈബർ യുദ്ധം നടത്തുകയാണ്, നേതാക്കളെപറ്റി ആരെങ്കിലും മിണ്ടിപ്പോയാൽ അവരെ തെറി വിളിച്ച് വായ അടപ്പിക്കുമെന്ന് പറയുന്ന ഇക്കൂട്ടർ പാർട്ടിയുടെ രക്ഷകരോ മിത്രങ്ങളോ അല്ല. തട്ടിപ്പിനും കൊള്ളക്കും മറയായി സൈബർ യുദ്ധത്തെയും പാർട്ടിയെയും മാറ്റാൻ ശ്രമിക്കുന്ന ഇത്തരം പ്രവണതകൾ ഉൽപാദിപ്പിക്കപ്പെടുന്ന സാമൂഹിക അവസ്ഥയിലാണ് നാം ജീവിക്കുന്നത്.
ഇത്തരം ദുഷ്ടശക്തികൾ പാർട്ടിയുമായി ബന്ധപ്പെട്ട് ഒരിടത്തും തലപൊക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. ഇത് സി.പി.എമ്മിന് മാത്രമല്ല, സി.പി.െഎ അടക്കം എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.