ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; പെരിയാറിൽ ജാഗ്രതാ നിർദേശം

ചെറുതോണി: കാലാവസ്ഥ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. ശനിയാഴ്ച രാവിലെ 11നാണ് 29 ദിവസത്തിന് ശേഷം വീണ്ടും തുറന്നത്. മൂന്നാമത്തെ ഷട്ടർ 70 സെൻറീമീറ്റർ ഉയർത്തി പെരിയാറ്റിലേക്ക് വെള്ളമൊഴുക്കി. 2387.05 അടിയായിരുന്നു ജലനിരപ്പ്. മഹാപ്രളയത്തെത്തുടർന്ന് 29 ദിവസമാണ് തുടർച്ചയായി അണക്കെട്ട് തുറന്നത്. ആഗസ്റ്റ് ഒമ്പതിന് ഉയർത്തിയ ഷട്ടറുകൾ സെപ്റ്റംബർ ഏഴിനാണ് അടച്ചത്. ഇത്ര കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വീണ്ടും തുറക്കേണ്ടി വരുന്നതും തുലാമഴയിലല്ലാതെ രണ്ടാംവട്ടം തുറക്കേണ്ടി വന്നതും ഇപ്പോഴത്തെ പ്രത്യേകത.

സെക്കൻഡില്‍ 50,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. മുൻകരുതൽ ഉണ്ടായിരുന്നതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. കുറഞ്ഞ അളവിൽ വെള്ളം പുറത്തേക്ക് വിട്ടതിനാൽ പെരിയാറ്റിലും ഇതിെൻറ പ്രതിഫലനം ഉണ്ടായില്ല. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഡാം തുറക്കാനായിരുന്നു ആദ്യ തീരുമാനം. കാലാവസ്ഥ മാറുകയും പദ്ധതി പ്രദേശത്ത് മഴ കുറയുകയും ചെയ്തതോടെ ശനിയാഴ്ച രാവിലെ ആറിലേക്ക് മാറ്റി. പിന്നീട് അത് 11നാക്കി. വൻ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

വെള്ളിയാഴ്ച കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഷട്ടർ ഉയർത്താൻ തീരുമാനിച്ചത്. ചെറുതോണി പുഴയുടെയും പെരിയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാവിലെ 10.30ന് കലക്ടർ ജീവൻ ബാബുവിെൻറ അധ്യക്ഷതയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നിരുന്നു. കൂടുതൽ ഷട്ടറുകൾ ഉയർത്തണമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ വൃഷ്ടി പ്രദേശത്തെ മഴ ലഭ്യതയും ജലനിരപ്പിന്‍റെ തോതും അനുസരിച്ച് തീരുമാനിക്കും. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറക്കുന്നതെന്നും ജലനിരപ്പ് ഒാരോ മണിക്കൂറിലും നിരീക്ഷിച്ചു വരികയാണെന്നും കെ.എസ്.ഇ.ബി ചെയർമാൻ മാധ്യമങ്ങളെ അറിയിച്ചു.

ഷട്ടർ ഉയർത്തുന്ന ചെറുതോണി ഡാം


ഒക്ടോബർ ഏഴിന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലത്തെ കണക്ക് പ്രകാരം അണക്കെട്ടിൽ 2387.5 അടി വെള്ളമുണ്ട്. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിൽ ഇടുക്കി കൂടാതെ വൈദ്യുതി ബോർഡിെൻറ ഡാമുകളിൽ ഷട്ടറുള്ള 14 എണ്ണവും ജലവിഭവ വകുപ്പിെൻറ 17 അണക്കെട്ടുകളും തുറന്നിട്ടുണ്ട്.

ചെറുതോണി അണക്കെട്ട് വെള്ളിയാഴ്ച തുറന്നുവിടാൻ വൈദ്യുതി ബോര്‍ഡിന് ജില്ലാ കലക്ടര്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍, കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും മൂലം വെള്ളം തുറന്നുവിടുന്നത് താല്‍കാലികമായി നീട്ടിവെക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.

ആഗസ്റ്റ് ഒമ്പതിന് ഡാമിലെ ജലനിരപ്പ് 2397 അടിയെത്തിയപ്പോഴാണ് ഡാം തുറന്നത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്. എന്നാല്‍, മഴ കനത്തതോടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നു. ഡാം തുറന്നുവിട്ടതോടെ പെരിയാറ്റിലെ കുത്തൊഴുക്കില്‍ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.

ഇടുക്കി ആർച്ച് ഡാം


പ്രളയത്തിന് കാരണമായത് അണക്കെട്ടുകൾ ഒന്നിച്ച് തുറന്നതാണെന്ന ആരോപണം നിലനിൽക്കുന്നതിനാൽ ഇത്തവണ കരുതലോടെയാണ് കെ.എസ്.ഇ.ബി തീരുമാനം. അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യം കൂടി പരിഗണിച്ച് വേണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഷട്ടർ തുറന്നതോടെ ചെറുതോണി മുതല്‍ അറബിക്കടൽ വരെയാണ് വെള്ളം കുതിച്ചൊഴുകുക. ഈ 90 കിലോമീറ്റർ ആറ് മണിക്കൂര്‍ കൊണ്ട് ജലമെത്തും. എട്ടാം മിനിറ്റിൽ ചെറുതോണി ടൗണിലും ഒരു മണിക്കൂറിനുള്ളില്‍ പെരിയാറിൽ കടന്ന് ലോവര്‍ പെരിയാര്‍ അണക്കെട്ടിലുമെത്തും. ഇവിടെനിന്ന് ഭൂതത്താൻകെട്ടിലും മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലൂടെയും വെള്ളം ഒഴുകി രണ്ടായി തിരിഞ്ഞ് അറബിക്കടലിലും കായലിലും ചേരും.

ഇടുക്കി ഡാം മുമ്പ് തുറന്നപ്പോഴുള്ള ചിത്രം


മൂന്നു തവണ മാത്രമാണ് ചെറുതോണി അണക്കെട്ടിന്‍റെ ഷർട്ടറുകൾ തുറന്നിട്ടുള്ളത്. രണ്ടു തവണ ഒക്ടോബറിലും ഒരു തവണ കഴിഞ്ഞ ആഗസ്റ്റിലും. 1981 ഒക്ടോബർ 29നും 1992 ഒക്ടോബർ 12നും 2018 ആഗസ്റ്റ് 9നും. ആദ്യത്തെ രണ്ടു തവണ തുലാ മഴയിൽ. കാലവർഷം പെയ്തൊഴിഞ്ഞ് ഇടവേളക്ക് ശേഷം തകർത്ത് പെയ്യുന്ന മഴയിൽ.

1981ൽ 11 ദിവസമാണ് ഷർട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകി. 1992ൽ 13 ദിവസം ഷർട്ടറുകൾ ഉയർത്തി 2774. 734 മെട്രിക് ഘന അടി വെള്ളം ഒഴുക്കി വിട്ടു. 2018 ആഗസ്റ്റിൽ 30 ദിവസം ഷർട്ടറുകൾ ഉയർത്തിയത്. 26 വർഷത്തിന് ശേഷമായിരുന്നു ഇത്.

Tags:    
News Summary - Idukki-Cheruthoni Dam Shutter Opened again -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.