തിരുവനന്തപുരം: അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിെൻറ ഭാഗമായി തൊഴിലാളികൾക്ക് ഐ.ഡി കാർഡ് വിതരണം ചെയ്യും. ഈ കാർഡ് വഴി തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് കേരളത്തിലുള്ള തൊഴിലാളികൾക്ക് എല്ലാ സൗകര്യവും ഏർപ്പെടുത്തും. കരാറുകാരുടെ കീഴിലല്ലാതെ ഒറ്റപ്പെട്ട് താമസിക്കുന്നവർക്കും സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇവർക്ക് ഭക്ഷണം ലഭ്യമാക്കണം. തൊഴിൽ വകുപ്പിെൻറ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ ഉറപ്പാേക്കണ്ടതെങ്കിലും ഇപ്പോഴത്തെ പ്രേത്യക സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.