മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്യാൻ അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചി ലേക്ഷോർ ആശുപത്രിയിൽ എത്തിയ വിജിലൻസ് കോടതി ജഡ്ജി 

ഇബ്രാഹിം കുഞ്ഞിനെ ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു

കൊച്ചി: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചി ലേക്ഷോർ ആശുപത്രിയിൽ എത്തിയാണ് മുവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി റിമാൻഡ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതിനാൽ ആശുപത്രിയിൽ തുടരാനും അനുമതി നൽകി.

അതേസമയം, ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. രാഷ്ട്രീയപ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിനെ നാല് ദിവസം കസ്റ്റഡിയിൽ വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിജിലൻസ് കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകി.

ഇന്ന് രാവിലെയാണ് മുൻമന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Ibrahim kunju remanded in palarivattam bridge scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.