ഫോൺ വിവാദം: ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിനോദിനിക്ക് മൂന്നാമതും ഇ.ഡി നോട്ടീസ്

കൊച്ചി: ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് മൂന്നാമതും നോട്ടീസ് അയച്ചു. ഈ മാസം 30 ന് കസ്റ്റംസ് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.

രണ്ട് തവണ നോട്ടീസയച്ചിട്ടും വിനോദിനി ഹാജരാകത്തതിനാലാണ് ഇ.ഡി മൂന്നാമതും നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തവണ തപാല്‍ മാര്‍ഗവും ഇ-മെയിലിലും നോട്ടീസ് അയച്ചിട്ടുണ്ട്. 30 നും വിനോദിനി ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്‍റ് അയക്കാനാണ് നീക്കം.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാൽ സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺകൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി പ്രതികരിച്ചത്.

Tags:    
News Summary - I Phone controversy: Vinodini gets third ED notice to appear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.