ആലപ്പുഴ: ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തെ ഇത്രമേൽ ആശങ്കയിലാക്കിയ തെരഞ്ഞെടുപ്പ് വന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചാണ് സംഘ്പരിവാർ ശക്തികൾ ഭരണം നടത്തിയത്. അവരെ എങ്ങനെയെങ്കിലും പുറത്തിറക്കുക എന്നതായിരിക്കണം ഇൗ തെരഞ്ഞെടുപ്പിെൻറ മുഖ്യലക്ഷ്യം. അതിന് മതേതര ശക്തികൾ ഒറ്റക്കെട്ടായി അണിനിരക്കണം. വിശ്വാസാചാരങ്ങൾ ഏത് മതക്കാരുേടതായാലും അത് സംരക്ഷിക്കാൻ മുസ്ലിം ലീഗ് മുൻപന്തിയിലുണ്ടാകും. ശബരിമല വിഷയത്തിലടക്കം അതാണുണ്ടായത്. അരിയിൽ ഷുക്കൂർ, ശുെഎബ്, ശരത് ലാൽ, കൃപേഷ് എന്നിവരുടെ അമ്മമാരുടെ ചുടുകണ്ണീരിൽ അക്രമരാഷ്ട്രീയത്തിെൻറ കൊടികൾ കത്തിച്ചാമ്പലാകുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തി. കെ.പി.എ. മജീദ് അധ്യക്ഷത വഹിച്ചു. വൈകീട്ട് സമാപന സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, അബ്ദുസ്സമദ് സമദാനി, കെ.എം. ഷാജി എം.എൽ.എ, പി.കെ. ഫിറോസ്, പി.എച്ച്. അബ്ദുസ്സലാം ഹാജി, കെ.ഇ. അബ്ദുറഹ്മാൻ, മിസ്ഹബ് കീഴരിയൂർ, സുഹ്റ മമ്പാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.