മണ്ണഞ്ചേരി: കിടപ്പുമുറിയില്‍ ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര് ഡില്‍ കലവൂർ ഐ.ടി.സി കോളനിയില്‍ ദേവീകൃഷ്ണയാണ് (31) വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രകാ ശനെ (38) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ച 3.30നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൃത്യം നടത്തിയശേഷം പ്രകാശന്‍ സമീപവാസിയായ സഹോദരനെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. സഹോദരനാണ് പൊലീസിനെ വിവരം അറിയിച്ചത്. കഴുത്തില്‍ ഇടതുഭാഗത്തായി ആഴത്തില്‍ ഒരു മുറിവാണ് മൃതദേഹത്തില്‍ കാണപ്പെട്ടത്.
കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. പ്രകാശെൻറ അമ്മാവെൻറ മകളാണ് മരിച്ച ദേവീകൃഷ്ണ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ ദേവീ കൃഷ്ണയെ 14 വര്‍ഷം മുമ്പ് ഇയാള്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. മണ്ണഞ്ചേരിയിലെ സി.പി.എം നേതാവ് രാജപ്പനെ വധിച്ച കേസില്‍ പ്രതിയാണ് പ്രകാശന്‍.
കലവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ പാര്‍വതി(13), പ്രണവ് (11) എന്നിവരാണ് മക്കള്‍. വിജയമ്മയാണ് മാതാവ്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.