കൊച്ചി: വാഹനം കിട്ടാത്തതിനെത്തുടർന്ന് ആദിവാസി യുവാവിെൻറ മൃതദേഹം ആശുപത്രിയിലെത്തിക്കാൻ മുളന്തണ്ടിൽ കെട്ടിത്തൂക്കി മൂന്ന് കി.മീ. നടന്ന് കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ചീഫ് സെക്രട്ടറിയും എറണാകുളം ജില്ല കലക്ടറും വിഷയം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കുട്ടമ്പുഴ പഞ്ചായത്തിൽ കുഞ്ചിപ്പാറ ആദിവാസി ഉൗരിലെ സോമെൻറ (37) മൃതദേഹമാണ് ഇങ്ങനെ കൊണ്ടുപോയത്.
വനാന്തരത്തിലുള്ള ആദിവാസി ഉൗരാണ് കുഞ്ചിപ്പാറ. പൊലീസെത്തി ഇൻക്വസ്റ്റ് തയാറാക്കിയെങ്കിലും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ ജീപ്പുണ്ടായിരുന്നില്ല.
തുടർന്ന് പായയിൽ പൊതിഞ്ഞ് മുളന്തണ്ടിൽ കെട്ടി കാട്ടിലൂടെ നടന്ന് കല്ലേലിമേട്ടിൽ എത്തിച്ചു. തുടർന്ന് വ്യാപാരിയുടെ ജീപ്പിൽ ബ്ലാവന കടവിലെ ജങ്കാറിൽ മറുകരയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.