െകാച്ചി: തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ (ആർ.സി.സി) ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ബാലികക്ക് എച്ച്.ഐ.വി ബാധിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പിതാവിെൻറ ഹരജി. ആശുപത്രി അധികൃതരുടെ നിരുത്തരവാദ സമീപനം മൂലം ഒമ്പതുകാരിയുടെ ജീവിതം തന്നെ അപകടത്തിലാണെന്നും മികച്ച ചികിത്സയും നഷ്ടപരിഹാരവും വിശദ അന്വേഷണവും ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി.
രക്താർബുദം ബാധിച്ച കുട്ടിയെ ആർ.സി.സിയിൽ ചികിത്സക്കെത്തിച്ചപ്പോൾ നടത്തിയ രക്ത പരിേശാധനയിൽ എച്ച്.െഎ.വി നെഗറ്റീവായിരുന്നു. രക്തം സ്വീകരിച്ച ശേഷമുള്ള പരിശോധനയിലാണ് പോസിറ്റീവെന്ന് കണ്ടെത്തിയത്. പിന്നീട് മറ്റിടങ്ങളിൽ നടത്തിയ പരിശോധനയിലും എച്ച്.െഎ.വി പോസിറ്റീവാണെന്ന് വ്യക്തമായി. ആർ.സി.സിയുടെ തന്നെ ബ്ലഡ് ബാങ്കിൽനിന്നാണ് രക്തം കയറ്റിയത്. സംസ്ഥാന മനുഷ്യാവകാശ കമീഷനും വനിത കമീഷനും സ്വമേധയാ കേസെടുത്ത് അടിയന്തര നടപടികൾക്ക് നിർദേശിച്ചിരുന്നു. എന്നാൽ, അന്വേഷണ സമിതികൾ രൂപവത്കരിച്ചതല്ലാതെ മറ്റ് നടപടിയൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. സാേങ്കതിക കാരണങ്ങൾ പറഞ്ഞ് സർക്കാറിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാവില്ല. ഇൗ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അന്വേഷണം നടത്താനും മനുഷ്യാവകാശ, ബാലാവകാശ കമീഷൻ ഉത്തരവുകൾ നടപ്പാക്കാനും ഉത്തരവിടണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഹരജി തീർപ്പാകുന്നത് വരെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.