തിരുവനന്തപുരം: കേരളത്തിൻെറ വിദ്യാഭ്യാസ രംഗത്തെ ആകമാനം കലുഷിതമാക്കുന്ന നടപടിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമീഷൻ റിപ്പോർട്ടിൻെറ ആദ്യ ഭാഗം മാത്രമാണ് ഇേപ്പ ാൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ വിദ്യാഭ്യാസത്തിൻെറ ഗുണനിലവാരത്തെ കുറിച്ച് ഒരു വാചകം പോലുമില്ല. ഇത്തരത്തിലൊരു റിപ്പോർട്ട് നടപ്പിലാക്കുന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന്ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ ചുവപ്പണിയിക്കാനുള്ള രാഷ്ട്രീയ താത്പര്യമാണ് സർക്കാർ തീരുമാനത്തിന് പിന്നിലെന്ന് വ്യാപക പരാതികൾ ഉയർന്നു വരികയാണ്.
വിദ്യാർഥി സംഘടനകളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരുമെല്ലാം ഈ പരിഷ്കരണത്തിന് എതിരാണെന്നും കെ.എസ്.ടി.എ തയാറാക്കിയ റിപ്പോർട്ട് പുറംചട്ട മാറ്റി ഖാദർ കമീഷൻ റിപ്പോർട്ട് ആയി അവതരിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.