തിരുവനന്തപുരം: സംയോജിത അധ്യാപക വിദ്യഭ്യാസ കോഴ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദഗ്ധ സമിതിയുടെ അടിയന്തര യോഗം ശനിയാഴ്ച നടക്കും. അടുത്ത അധ്യയനവർഷം മുതൽ നാലുവർഷം ദൈർഘ്യമുള്ള സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സ് തുടങ്ങാനുള്ള നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണിത്.
മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനിലെ പ്രഫ. അനിൽകുമാർ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ യോഗമാണ് ഡിസംബർ ഒന്നിന് ചേരാൻ തീരുമാനിച്ചത്. നിലവിൽ രണ്ടുവർഷം ദൈർഘ്യമുള്ള ബി.എഡ് കോഴ്സുകളുടെ സ്ഥാനത്താണ് നാലുവർഷം ദൈർഘ്യമുള്ള ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിന് (െഎ.ടി.ഇ.പി) എൻ.സി.ടി.ഇ തുടക്കം കുറിക്കുന്നത്. നിലവിലുള്ള ട്രെയിനിങ് കോളജുകളെ ഒഴിവാക്കി ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ കോഴ്സ് ആരംഭിക്കാനുമാണ് തീരുമാനം. കോഴ്സിനായി ഡിസംബർ മൂന്ന് മുതൽ 31വരെ എൻ.സി.ടി.ഇ ഒാൺലൈനായി അപേക്ഷ സ്വീകരിക്കും. സംയോജിത കോഴ്സ് തുടങ്ങാൻ നേരത്തേ എൻ.സി.ടി.ഇ തീരുമാനമെടുത്തതിനെ തുടർന്നാണ് സംസ്ഥാനത്ത് വിദഗ്ധ സമിതി രൂപവത്കരിച്ചത്.
എന്നാൽ, എൻ.സി.ടി.ഇ നടപടികൾ വൈകിയതോടെ വിദഗ്ധ സമിതി ധൃതിപ്പെട്ടുള്ള പ്രവർത്തനങ്ങൾ വേണ്ടെന്നുവെച്ചു. ഇതിനിടെയാണ് അടുത്തവർഷം കോഴ്സ് ആരംഭിക്കുന്ന രീതിയിൽ എൻ.സി.ടി.ഇ വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്നാണ് അടിയന്തരമായി കൗൺസിൽ വിദഗ്ധ സമിതി യോഗം വിളിച്ചത്. നാലുവർഷ കോഴ്സിനുള്ള പൊതുപാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കലാണ് സമിതിയുടെ പ്രധാന ചുമതല. എൻ.സി.ടി.ഇയുടെ മാതൃകാ പാഠ്യപദ്ധതി പരിഗണിച്ചായിരിക്കും കേരളത്തിൽ പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നൽകുക. ഇതിനനുസൃതമായി സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ പഠന ബോർഡുകൾക്ക് പാഠ്യപദ്ധതി തയാറാക്കാം. ഇതിന് മുന്നോടിയായി സർവകലാശാലകൾ കേന്ദ്രീകരിച്ച് വിപുലമായ ശിൽപശാലകൾ ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.