കൊച്ചി: ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാമെന്ന സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. സർക്കാർ വാദങ്ങളോട് വിയോജിച്ചാണ് ഹൈകോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ നൽകിയത്. കോടതി ഈ വിഷയത്തിൽ വിശദമായ വാദം പ ിന്നീട് കേൾക്കും.
മറ്റു സംസ്ഥാനങ്ങളിലെല്ലാം മരുന്നായി മദ്യം നൽകാനുള്ള സൗകര്യമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലും ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം സമാനരീതിയിൽ മദ്യം ലഭ്യമാക്കണമെന്നായിരുന്നു സർക്കാർ വാദിച്ചത്. എന്നാൽ ഹൈേകാടതി ഈ വാദം പൂർണമായി നിരസിച്ചു.
സംസ്ഥാന സർക്കാറിന് ഇത്തരം ഒരു ഉത്തരവിടാനും ഡോക്ടർമാർക്ക് കുറിപ്പടി നൽകാനും അധികാരമില്ല എന്നു ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എം.പിയും ഡോക്ടർമാരുടെ സംഘടനയും കോടതിയിൽ ഹരജി നൽകിയിരുന്നു.
ആൽക്കഹോൾ വിത്ഡ്രോവൽ അഥവാ പിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ ഉത്തരവിനോട് കെ.ജി.എം.ഒ വിയോജിക്കുകയും കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ കരിദിനം ആചരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.