കോവിഡ് മാനദണ്ഡലംഘനം: വി.ഡി. സതീശനെതിരായ ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കേസെടുക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാർ വിശദീകരണം തേടി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അണികൾക്കൊപ്പം ആഘോഷപരിപാടികളിൽ പങ്കെടുത്തെന്നും ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ. അരുണാണ് ഹരജി നൽകിയത്.

േമയ് 27ന് സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത അന്ന് ചെല്ലാനത്ത് നൂറുകണക്കിന് അനുയായികൾ പങ്കെടുത്ത സ്വീകരണ പരിപാടി സംഘടിപ്പിച്ചെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. തുടർ നടപടിക്ക് വിട്ടിട്ടുണ്ടെന്ന മറുപടിയല്ലാതെ കേസെടുത്തിട്ടില്ലെന്നാണ് ഹരജിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കോടതി ഇടപെടണമെന്നാണ് ആവശ്യം.

Tags:    
News Summary - Kerala High Court Seeks State's Response On Plea For Action Against Opposition Leader VD Satheesan For Alleged COVID Protocol Violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.