കൊച്ചി: വായ്‌പ കുടിശ്ശികയെത്തുടർന്ന് ജപ്തി ചെയ്ത ഭൂമിയിൽനിന്ന് ഒഴിയുന്നില്ലെന്നാരോപിച്ച് ഇടപ്പള്ളി പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജിക്കെതിരെ നൽകിയ കോടതിയലക്ഷ്യഹരജി ഹൈകോടതി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. സുഹൃത്തിന് വായ്പ എടുക്കാൻ പ്രീത ഷാജി കിടപ്പാടം ജാമ്യം നൽകിയിരുന്നു. വായ്പ കുടിശ്ശിക രണ്ടുകോടി പിന്നിട്ടതോടെ ബാങ്ക് അധികൃതർ ജപ്തി നടപടി സ്വീകരിച്ചു.
എന്നാൽ, കിടപ്പാടം ഒഴിയാൻ പ്രീത വിസമ്മതിച്ചതോടെ ഭൂമി ലേലത്തിൽ പിടിച്ച വ്യക്തി ഹൈകോടതിയെ സമീപിച്ചു. ഭൂമി ഒഴിപ്പിക്കാനുള്ള ഹൈകോടതി ഉത്തരവും പാലിക്കാനാവാതെ വന്നതോടെയാണ് ഹരജിക്കാരൻ കോടതിയലക്ഷ്യഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.