ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും ജാഗ്രത

ഏറ്റുമാനൂർ: ഏറ്റുമാനൂർ-പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിൽ തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ ഏറ്റുമാനൂർ സ്വദേശിയായ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഏറ്റുമാനൂരിൽ ജാഗ്രത ശക്തമാക്കി.  

കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടുപോകാൻ എത്തിയ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മാർക്കറ്റിൽ എത്തിയ 28 പേരെ ആൻറിജെൻ ടെസ്റ്റിനും വിധേയമാക്കി.

കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരമുണ്ട്. മത്സ്യമാർക്കറ്റ് അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ചങ്ങനാശേരിയിലും ജാഗ്രത ശക്തമാക്കി. മാർക്കറ്റിൽ ആൻറിെജൻ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.
 

Tags:    
News Summary - High alert in Ettumanoor and Changanassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.