അരൂർ/തുറവൂർ: കൊച്ചി നാവികവിമാനത്താവളത്തിൽനിന്ന് പതിവ് പരിശീലനപ്പറക്കല ിനിടയിൽ യന്ത്രത്തകരാർമൂലം ഹെലികോപ്ടർ ചമ്മനാട് ക്ഷേത്രമൈതാനത്ത് ഇറക്കി. ചൊരിമ ണൽ മൈതാനിയിൽ തക്കസമയത്ത് ഇറക്കാൻ കഴിഞ്ഞതോടെ മൂന്ന് നാവികരുടെ വിലപ്പെട്ട ജീവ ൻ തിരിച്ചുകിട്ടി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് വിദഗ്ധരുമായി മറ്റൊരു ഹെലികോപ്ടർകൂടി ഇതേ മൈതാനിയിൽ ഇറങ്ങിയതോടെ കൗതുകവും പരിഭ്രാന്തിയുമായി നാട്ടുകാരും തടിച്ചുകൂടി.
യന്ത്രത്തകരാർ പരിഹരിക്കാനുള്ള ശ്രമം വിഫലമായി. തകരാറിലായ ഹെലികോപ്ടറിെൻറ ലീഫുകൾ അഴിച്ചുമാറ്റി ക്രെയിൻ ഉപയോഗിച്ച് നേവിയുടെ ലോറിയിൽ കയറ്റാനുള്ള ശ്രമവും നടന്നില്ല. ഹെലികോപ്ടർ കയറ്റാനുള്ള വീതി ലോറിക്കില്ലായിരുന്നു. കോപ്ടർ ഗ്രൗണ്ടിൽനിന്ന് ഉരുട്ടി ദേശീയപാതയോരത്ത് കൊണ്ടുവന്നാണ് ലോറിയിൽ കയറ്റാനുള്ള ശ്രമിച്ചത്. ദേശീയപാതയോരത്തെ ഗ്രൗണ്ടിൽ രണ്ട് ഹെലികോപ്ടറുകൾ ഇറങ്ങിയതോടെ ആയിരക്കണക്കിനാളുകൾ ഗ്രൗണ്ടിെൻറ നാലുവശവും തിങ്ങിക്കൂടി. ദേശീയപാതയിൽ ഏറെനേരം ഇത് ഗതാഗതതടസ്സവും ഉണ്ടാക്കി.
ഗതാഗതം നിയന്ത്രിക്കാനാവാതെ പൊലീസ് വെള്ളംകുടിച്ചു. നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയോരത്ത് പാർക്ക് ചെയ്തതും ഉൗരാക്കുടുക്കായി. ഹെലികോപ്ടർ കൊച്ചിയിലേക്ക് കൊണ്ടുപോകാൻ വ്യോമയാന അധികൃതർ കണ്ടെയിനറും െക്രയിനുമായെത്തിയതോടെ ഗതാഗതം കൂടുതൽ കുരുങ്ങി. ഇതിനിടെ വേറെ രണ്ട് ഹെലികോപ്ടറുകൾ താഴ്ന്നുപറന്നെങ്കിലും ഗ്രൗണ്ടിൽ ഇറങ്ങിയില്ല. ഹെലികോപ്ടർ അടുത്തുനിന്ന് കാണാൻ തിരക്ക് കൂട്ടിയെങ്കിലും പൊലീസ് അനുവദിച്ചില്ല. ചമ്മനാട് പ്രദേശങ്ങളിൽ ഹെലികോപ്ടർ അനവധിതവണ താഴ്ന്ന് വട്ടത്തിൽ കറങ്ങിയതും നാട്ടുകാരെ പരിഭാന്തിയിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.