തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമായത്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയിൽ നാല് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തനംതിട്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കോട്ടയത്തെ മൂന്നിലവിലിൽ ഉരുൾപൊട്ടലുണ്ടായി. മൂന്നിലവിൽ ടൗണിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ജില്ലയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അച്ചൻകോവിൽ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കലഞ്ഞൂർ, കോന്നി എന്നിവിടങ്ങളിലെ ജലസ്രോതസ്സുകളിലും ശക്തമായ ഒഴുക്ക് തുടരുകയാണ്. ഞായറാഴ്ച ഉച്ചമുതലാണ് കേരളത്തിൽ മഴ തീവ്രമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.