എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും; നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഹർഷിന

കോഴിക്കോട്: എത്ര മൂടിവെച്ചാലും സത്യം പുറത്തു വരുമെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ഹർഷിന. വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണെന്നാണ് റിപ്പോർട്ട്. താൻ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു. ഇനി ആർക്കും ഈ ഗതി വരരുതെന്നും ഹർഷിന പറഞ്ഞു.

കത്രിക വയറ്റിനുള്ളിൽ വന്നതിന് തെളിവില്ലെന്നാണ് ആരോഗ്യ മന്ത്രി വരെ പറഞ്ഞത്. ഇക്കാര്യത്തിൽ യാഥാർഥ്യം പുറത്തുവരികയാണ്. കൃത്യവിലോപത്തിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കട്ടെ എന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ആരോഗ്യ വകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

നേരത്തെ, കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തിയപ്പോൾ, ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, മന്ത്രി നല്‍കിയ ഉറപ്പ് പാഴായതോടെയാണ് ഹർഷിന വീണ്ടും സമരം ആരംഭിച്ചത്.

Tags:    
News Summary - Harshina says that the fight will continue until justice is served

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.