തിരുവനന്തപുരം: സുഹൃത്തിെൻറ നിർബന്ധത്തിന് വഴങ്ങി താൻ തന്നെയാണ് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ലൈംഗികാതിക്രമത്തിന് വിധേയയായെന്ന് പറയുന്ന യുവതിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ യുവതിയുടേതെന്ന് പറയപ്പെടുന്ന കത്തിന് പിന്നാലെ പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാറുമായുള്ള ഫോൺ സംഭാഷണത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കുന്നത്. ഇൗ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
കത്തും ശബ്ദേരഖയും പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകി. താൻ സ്വയം ലിംഗം മുറിച്ചതാണെന്നായിരുന്നു സ്വാമി ആദ്യം അന്വേഷണോദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നത്. പൊലീസ് നിർേദശിച്ചതിെൻറ അടിസ്ഥാനത്തിലാണ് മൊഴി നൽകിയതെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് യുവതി ഫോൺ സംഭാഷണത്തിൽ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയെ കേസിൽ കുടുക്കുന്ന നിലയിലുള്ള പരാമർശങ്ങൾ യുവതിയുടെ കത്തിലും സംഭാഷണത്തിലുമുണ്ട്.
കത്തി വീശുക മാത്രമാണ് താൻ ചെയ്തതെന്നും ഇത്രയധികം മുറിഞ്ഞെന്ന് പിന്നീടാണ് മനസ്സിലായതെന്നും യുവതി പറയുന്നു. സ്വാമിയുമായി ഒരു തരത്തിലുള്ള വൈരാഗ്യമോ ലൈംഗികബന്ധമോ ഉണ്ടായിരുന്നില്ല. സുഹൃത്ത് അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തി നൽകിയത്. തന്നെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പൊലീസിന് മൊഴി കൊടുത്തെന്ന വാദം തെറ്റാണ്.
പോക്സോ ചുമത്തണമെങ്കിൽ 16 വയസ്സ് മുതൽ പീഡിപ്പിച്ചെന്ന് പറയണമെന്ന് പൊലീസ് നിർദേശിച്ചതിനെ തുടർന്നാണ് അങ്ങനെ മൊഴി നൽകിയത്. അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് അയാൾ തന്നെ നിർബന്ധിച്ചിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്ന് താൻ തന്നെ അതു ചെയ്യാമെന്ന് അയ്യപ്പദാസ് ആദ്യം പറഞ്ഞെങ്കിലും സ്വയം ചെയ്യാൻ പിന്നീട് തന്നോട് ആവശ്യപ്പെടുകയായിരുന്നു.
നിർബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. ഇരുട്ടിൽ താൻ കത്തി വീശുകയായിരുന്നു. അർധ മയക്കത്തിലായിരുന്ന സ്വാമി നിലവിളിച്ചപ്പോഴാണ് അയ്യപ്പദാസിെൻറ നിർദേശാനുസരണം ഇറങ്ങിയോടിയത്. നേരത്തേ തനിക്ക് അയ്യപ്പദാസുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട്.
സ്വാമിയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്ന അയ്യപ്പദാസ് സ്വാമി സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. എ.ഡി.ജി.പിയും അയ്യപ്പദാസും ഉൾപ്പെടെ നാലുപേരുടെ ഗൂഢാലോചനയാണ് സംഭവമെന്ന് കഴിഞ്ഞദിവസം പ്രതിഭാഗം അഭിഭാഷകന് യുവതിയുടെ പേരിൽ ലഭിച്ച കത്തിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്വാമിയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും.
പെൺകുട്ടി കത്തിൽ പറയുന്നത്:
ലൈംഗിക പീഡനത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാർ എന്നീ നാൽവർ സംഘത്തിെൻറ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം എഴുതിയ കത്തിൽ പറഞ്ഞത്. സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത്കുമാറിന് അയച്ച കത്തിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചട്ടമ്പിസ്വാമി ഭൂമി സമരവുമായി ബന്ധപ്പെട്ട വിരോധമായിരുന്നു ഇതിന് കാരണമെന്നും കത്തിൽ പറയുന്നു.
സ്വാമി തങ്ങളുടെ കുടുംബസുഹൃത്താണ്. തന്നെ നിയമം പഠിക്കാൻ പ്രേരിപ്പിച്ചത് സ്വാമിയാണ്. സംഭവദിവസം അയ്യപ്പദാസിെൻറ നിർദേശപ്രകാരമാണ് പെരുമാറിയത്. അതിനുശേഷം എ.ഡി.ജി.പിയുടെ വീട്ടിൽ പോകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതിനു ശേഷം അയ്യപ്പദാസിനെ ഫോണിൽ വിളിച്ചപ്പോൾ യാതൊരുവിധ പരിചയവും കാണിച്ചില്ലെന്ന് മാത്രമല്ല സംഭവങ്ങളെക്കുറിച്ച് അറിയാത്തതു പോലെ സംസാരിച്ചു.
തുടർന്ന് പൊലീസ് എത്തി തന്നെ കൂട്ടിക്കൊണ്ടു പോയി. പൊലീസിെൻറ ഭീഷണിയുടെ ഭയത്താൽ അവർ നിർദേശിച്ച പ്രകാരം ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ എത്തിയപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്താണ് നടപടി സ്വീകരിക്കേണ്ടതെന്ന് മജിസ്ട്രേറ്റ് പറഞ്ഞ് തന്നിരുന്നില്ലെന്നും പെൺകുട്ടി കത്തിൽ പറയുന്നു.
സ്വാമിയുടെ ജാമ്യഹരജിയുടെ വാദം 19ന് തിരുവനന്തപുരം പോക്സോ കോടതി പരിഗണിക്കും. കഴിഞ്ഞ മേയിലാണ് സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ മുറിച്ചു മാറ്റിയത്. സ്വാമി ഇപ്പോൾ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.