ഹജ്ജ് സർവിസ്: ജൂൺ നാല് മുതൽ കൊച്ചിയിൽ നിന്ന്

കരിപ്പൂർ: സംസ്ഥാനത്ത് നിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവിസ് ജൂൺ നാല് മുതൽ. ജൂൺ നാല് മുതൽ 16 വരെ 20 വിമാനങ്ങളാണ് സർവിസ്. കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് ഈ വർഷത്തെ സർവിസ്. സൗദി എയർലൈൻസിനാണ് ഈ വർഷത്തെ ഹജ്ജ് സർവിസിന്‍റെ കരാർ ലഭിച്ചിരിക്കുന്നത്. ആദ്യ വിമാനം ജൂൺ നാല് രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും. കേരളത്തിൽ നിന്ന് മദീനയിലേക്കാണ് തീർഥാടകർ പുറപ്പെടുക.

ജൂൺ നാല്, ആറ്, ഏഴ്, ഒമ്പത്, 13, 15 തീയതികളിൽ ഓരോ സർവിസും അഞ്ച്, എട്ട്, 10, 14 തീയതികളിൽ രണ്ടും 12, 16 തീയതികളിൽ മൂന്ന് വിമാനങ്ങളുമാണ് സർവിസ് നടത്തുക. 377 തീർഥാടകരാണ് ഓരോ വിമാനത്തിലും യാത്രയാകുക. കേരളത്തിൽ നിന്ന് 5274 പേർക്കാണ് ഇക്കുറി അവസരം ലഭിച്ചത്. കൂടാതെ, തമിഴ്നാട് (1498), ലക്ഷദ്വീപ് (159), മാഹി (52) എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും ഇക്കുറി കൊച്ചിയിൽ നിന്നാണ് പുറപ്പെടുക.

Tags:    
News Summary - Hajj service: From Kochi from June 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.