തിരുവനന്തപുരം: കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നത് ഊര്‍ജിതമാക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. നാളികേരത്തിെൻറ വിപണി വില അടിസ്ഥാനവിലയേക്കാള്‍ കുറവുള്ള ജില്ലകളായ കാസർകോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലെ 53 സെന്‍ററുകളില്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരഫെഡിെൻറയും വി.എഫ്.പി.സി.കെയുടെയും നേതൃത്വത്തിലാണ് സംഭരണ കേന്ദ്രങ്ങള്‍. ആഴ്ചയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം.
ഒരാഴ്ചക്കകം 206 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരിച്ചു. ഇതിനുള്ള 66 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.