കോഴിക്കോട്: ഇടതുമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താനും ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിൽ അടിച്ചേൽപിക്കാനുമുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നിലപാട് നിഗൂഢവും അപകടകരവുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
സർക്കാറിനെ പിരിച്ചുവിടണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യവും ആർ.എസ്.എസ് ശാഖകളുടെ സംരക്ഷണം ഏറ്റെടുത്തവരാണ് തങ്ങളെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ തുറന്നുപറച്ചിലും രാജ്ഭവനും ഇന്ദിര ഭവനും തമ്മിലെ അന്തർധാരയാണ് തുറന്നുകാട്ടുന്നത്. യു.ഡി.എഫിലെ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡോ. എ.എ. അമീൻ അധ്യക്ഷത വഹിച്ചു. ബി. ഹംസ ഹാജി, എം.എം. മാഹീൻ, മൊയ്തീൻകുഞ്ഞി കളനാട്, എം.എം. സുലൈമാൻ, അഷ്റഫലി, ഒ.ഒ. ശംസു, എം. ഇബ്രാഹിം, ജിയാഷ് കരീം, സി.പി. അൻവർ സാദാത്ത്, എ.പി. മുസ്തഫ, എസ്.എം. ബഷീർ, നിഷ വിനു, ഹസീന ടീച്ചർ, ഫാദിൽ അമീൻ, അഡ്വ. ഷമീർ, അസീസ് കടപ്പുറം, ഹമീദ് ഹാജി, സിറാജ് തയ്യിൽ, സി.എച്ച്. ഹമീദ്, സമദ് തയ്യിൽ, മുഹമ്മദ് ചാമക്കാല, നജീബ് കൊച്ചി, പി.ടി. ഷാജി, നിസാർ നൂർ മഹൽ, എ.ടി. ഇബ്രാഹിം, ഹബീബുല്ല ആലപ്പുഴ, നിസാം കൊല്ലം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.