തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാരുടെ ഡി.എ. ക ുടിശ്ശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതടക്കം നടപടികൾ സർക്കാർ ആലോചിക്കു ന്നു. ഒരു മാസത്തെ ശമ്പളം ലക്ഷ്യമിടുന്ന സാലറി ചലഞ്ചിനെ ഒരു വിഭാഗം ജീവനക്കാർ എതിർക്ക ുന്ന സാഹചര്യത്തിൽ അതിന് തുല്യമായ തുക ഇൗടാക്കാനുള്ള ബദൽ നടപടികളാണ് ആലോചനയിൽ.
എല്ലാ ജീവനക്കാരും സഹകരിക്കാതിരുന്നാൽ സാലറി ചലഞ്ച് ഉപേക്ഷിക്കും. ചിലർ ശമ്പളം നൽകാതെ മിടുക്ക് കാണിക്കുന്നെന്നും ഒരു വിഭാഗത്തിൽനിന്ന് മാത്രം എന്നും പിടിക്കാനാകില്ലെന്നും പറഞ്ഞ ധനമന്ത്രി ഡോ. തോമസ് െഎസക്, ഇൗ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് മന്ത്രിസഭ ആലോചിക്കുമെന്നും വ്യക്തമാക്കി.
ക്ഷാമബത്ത തുക അഞ്ചു തവണയായി കുറച്ച് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുക, ശമ്പളം 30 ശതമാനം കുറക്കുക തുടങ്ങി നിർദേശങ്ങൾ ധനവകുപ്പിന് മുന്നിലുണ്ട്. ഏപ്രിലിൽ പകുതി ശമ്പളം മാത്രം നൽകിയാൽ മതിയെന്ന നിർദേശവും സജീവമാണ്. സാലറി ചലഞ്ച് തന്നെ വേണമോ മറ്റ് നടപടികളിലേക്ക് പോകണമോ എന്ന കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കും. മിക്കവാറും അടുത്ത മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.