കൊച്ചി: കേസൊതുക്കാൻ രണ്ടുകോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന വിജിലൻസ് കേസിൽ പ്രതിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അസി. ഡയറക്ടർ ശേഖർ കുമാറിനെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. നിരപരാധിയായ തന്നെ കുടുക്കാൻ വിജിലൻസ് ഗൂഢോദ്ദേശ്യത്തോടെ മനഃപൂർവം പടച്ചുണ്ടാക്കുന്നതാണ് കേസെന്നുകാണിച്ച് ശേഖർ കുമാർ നൽകിയ മുൻകൂർജാമ്യ ഹരജിയിലാണ് സർക്കാർ വിശദീകരണം.
വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് പി.ജി. അജിത്കുമാർ ഹരജി 11ന് പരിഗണിക്കാൻ മാറ്റി. വിദേശത്തുനിന്ന് കുറഞ്ഞ വിലക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളിൽനിന്ന് കോടികൾ തട്ടിയ കേസിൽ പ്രതിയായ അനീഷ് ബാബു ഇ.ഡി അന്വേഷണത്തിൽ സഹകരിക്കാതെ താനടക്കം ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുകയായിരുന്നെന്ന് ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.