തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ചു. ഇത്തരം ബില്ലുകൾ പാസാക്കേണ്ടതില്ലെന്ന് ട്രഷറികൾക്ക് നിർദേശം ലഭിച്ചു. മൂന്ന് മാസത്തേക്ക് മരവിപ് പിക്കാനാണ് നീക്കം. ധനവകുപ്പ് ഉടൻ ഉത്തരവിറക്കിയേക്കും.
ഏപ്രിൽ, മേയ് മാസങ്ങളിലാണ് ആർജിത അവധി സറണ്ടർ ബില്ലുകൾ കൂട്ടത്തോടെ വരുന്നത്. തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുേമ്പാൾ ഇൗ ബില്ലുകൾ വരാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് തീരുമാനം. കോവിഡിെൻറ പേരിൽ സാലറി ചലഞ്ച് ഉത്തരവിറക്കാൻ സർക്കാർ നടപടി എടുത്തുവരുകയാണ്. ഇതുവരെ ഉത്തരവ് പുറത്തിറക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം എത്തിക്കാൻ ക്ഷാമബത്ത അഞ്ചു മാസത്തേക്ക് മരവിപ്പിക്കണമെന്ന നിർദേശവും ധനവകുപ്പിൽ ഉയർന്നിട്ടുണ്ട്.
നിലവിൽ അടിസ്ഥാനശമ്പളത്തിെൻറ 20 ശതമാനമാണ് ക്ഷാമബത്ത. സാലറി ചലഞ്ചിൽ എല്ലാവരും സ്വമേധയാ സഹകരിക്കാൻ തയാറാകില്ലെന്നാണ് കരുതൽ. ഇൗ സാഹചര്യത്തിലാണ് ക്ഷാമബത്തയിൽ കൈവെക്കുന്നത്. അഞ്ച് മാസത്തെ ക്ഷാമബത്ത പിടിച്ചാൽ ഒരു മാസ ശമ്പളമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.