തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഗ്രൂപ് ബി, സി, ഡി വിഭാഗം ജീവനക്കാർ ഒാ ഫിസ് ജോലികൾക്ക് തടസ്സം വരാത്ത രീതിയിൽ 50 ശതമാനം പേർ വീതം ഒന്നിടവിട്ട ദിവസങ്ങളി ൽ മാത്രം ജോലിക്ക് ഹാജരായാൽ മതിയെന്ന് ഉത്തരവ്. ജീവനക്കാരെ ഇത്തരത്തിൽ ഒാരോ ദിവസ വും ജോലിക്ക് നിയോഗിക്കുന്നതിന് ആവശ്യമായ ക്രമീകരണം അതത് ഒാഫിസ് മേധാവികൾ വരുത്തണം.
ജോലിക്ക് ഒാഫിസിൽ ഹാജരാകാത്ത ജീവനക്കാർ ഇൗ ദിവസങ്ങളിൽ എല്ലായ്പ്പോഴും ടെലിഫോൺ വഴിയോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഒാഫിസ് മേധാവിയുമായി എപ്പോഴും ബന്ധപ്പെടാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തണം. അത്യാവശ്യഘട്ടങ്ങളിൽ ഒാഫിസ് മേലധികാരി ആവശ്യപ്പെട്ടാൽ ഒാഫിസിൽ ഹാജരാകാൻ തയാറാകണം. ഒാഫിസിൽ ഹാജരാകാത്ത ദിവസങ്ങളിൽ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യമായ വി.പി.എൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വകുപ്പ് തലവൻമാർ ശ്രദ്ധിക്കണം.
ശനിയാഴ്ചകൾ സംസ്ഥാനത്തെ സർക്കാർ ഒാഫിസുകൾക്ക് അവധിയായിരിക്കും. ഏതെങ്കിലും ജീവനക്കാരുടെ വീടുകളിൽ ഹോം ക്വാറൻറീൻ നിർദേശിക്കപ്പെട്ടിട്ടുള്ളവർ ഉണ്ടെങ്കിൽ അത്തരം ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഒാഫിസറുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ 14 ദിവസത്തെ സ്പെഷൽ കാഷ്വൽ ലീവ് മേലധികാരി അനുവദിക്കണം.
കോവിഡ് വ്യാപനം തടയൽ, അത്യാവശ്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കൽ, രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം,
വാർത്താവിതരണം തുടങ്ങി അടിയന്തര സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഇൗ താൽക്കാലിക ക്രമീകരണം ബാധകമായിരിക്കില്ല. ഇൗ ക്രമീകരണം രണ്ടാഴ്ച കാലയളവിലേക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.