തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപക തസ്തികകളിൽ നിയമനോത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇതുവഴി 3500ൽ അധികം പേർക്കാണ് അധ്യാപകരായി സർവിസിൽ പ്രവേശിക്കാൻ സാധിക്കുക. പി.എസ്.സി നിയമന ശിപാർശ നൽകിയവർ, വിദ്യാഭ്യാസവകുപ്പ് നിയമനോത്തരവ് നൽകിയവർ എന്നിവരെയായിരിക്കും ജോലിയിൽ പ്രവേശിപ്പിക്കുക. കോവിഡ് കാരണം സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഒരു വർഷത്തിലേറെയായി നിയമനം നടക്കുന്നില്ല.
എൽ.പി മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള അധ്യാപക തസ്തികകളിലേക്ക് പി.എസ്.സി നിയമന ശിപാർശ നൽകുകയോ വിദ്യാഭ്യാസവകുപ്പ് നിയമന ഉത്തരവ് നൽകുകയോ ചെയ്തിരുന്നെങ്കിലും സ്കൂൾ തുറന്നശേഷം ഇവർ ജോലിക്ക് ഹാജരായാൽ മതിയെന്നായിരുന്നു നിർദേശം. ശമ്പള ഇനത്തിലുള്ള ചെലവ് കുറയ്ക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരെ ജോയിൻ ചെയ്യാൻ അനുവദിക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.