തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ്, പൗരത്വ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കൽ എന്നിവയെ ചൊ ല്ലി സംസ്ഥാന സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വീണ്ടും ഏറ്റുമുട്ടലിൽ. പൗരത് വ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്ന വിവരം അറിയിക്കാതിരുന്നതാണ് ഗ വർണറെ ചൊടിപ്പിച്ചത്. ചിലർ നിയമത്തിന് അതീതരാെണന്ന് വിചാരിക്കുന്നുണ്ട്. അത് ശരിയല്ലെന്ന് ഗവർണർ പറഞ്ഞു. ഭരണത്തലവനെന്ന നിലയിൽ പ്രോേട്ടാകോൾ പ്രകാരം കാര്യങ്ങൾ അറിയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. പത്രങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും താൻ റബർ സ്റ്റാമ്പല്ലെന്നും മാധ്യമങ്ങേളാട് സംസാരിക്കവെ അദ്ദേഹം ഒാർമിപ്പിച്ചു.
കോടതിയെ സമീപിക്കുന്നത് സർക്കാറിെൻറ അധികാരമാണ്. അക്കാര്യം അംഗീകരിക്കുന്നു. ഭരണത്തലവനെ അറിയിക്കാതെ കോടതിയെ സമീപിച്ച വിഷയം പരിശോധിക്കും. കോടതിയെ സമീപിച്ചതിെൻറ പേരിലല്ല ഒാർഡിനൻസിൽ ഒപ്പിടാതിരുന്നതെന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ നിയമസഭ പ്രമേയം പാസാക്കിയതിനോട് എതിർപ്പാണ്. ഒാർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവക്ക് മറുപടി ലഭിച്ചിട്ടില്ല.സംശയങ്ങൾ പരിഹരിച്ചാൽ ഒാർഡിനൻസിൽ ഒപ്പിടും-ഗവർണർ പറഞ്ഞു.ഇതിനെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.
ഇത് നാട്ടുരാജ്യമല്ലെന്നും നിയമസഭക്കു മുകളിൽ െറസിഡൻറുമാർ ഇല്ലെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസുകാരുടെ മനസ്സിലിരിപ്പും അജണ്ടയും അടിച്ചേൽപിക്കാനുള്ള സംസ്ഥാനമല്ല കേരളം. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും (എൻ.ആർ.സി) ദേശീയ ജനസംഖ്യ രജിസ്റ്ററും (എൻ.പി.ആർ) ഇവിടെ നടപ്പാക്കില്ല. ഭരണഘടനവിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇത് രാജ്യത്തിേൻറതല്ല, ആർ.എസ്.എസിെൻറ നിയമമാണെന്നും മലപ്പുറത്ത് ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച റാലി ഉദ്ഘാടനംചെയ്യവെ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.