തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി സദാചാരാക്രമണം നടത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, അഡ്വ. രാധികാദേവി, അശ്വിൻ, ഹരി, അനീഷ് എന്നിവർക്കെതിരെയാണ് പേട്ട പൊലീസ് കേെസടുത്തത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. സഹപ്രവര്‍ത്തകനും കുടുംബസുഹൃത്തുമായ വ്യക്തി വീട്ടിലെത്തി എന്ന പേരില്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. പത്രപ്രവർത്തക യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിലെ വിരോധത്തിലായിരുന്നു ഇൗ അതിക്രമമെന്നും പരാതിയിൽ ആരോപിക്കുന്നു. രാത്രി ഒമ്പതിനു ശേഷമായിരുന്നു സംഭവം. തന്നെയും മക്കളെയും രാധാകൃഷ്ണന് മുറിയിലേക്കു ബലം പ്രയോഗിച്ച് കൊണ്ടുപോയി.
മാധ്യമപ്രവർത്തകനായ ഭര്‍ത്താവിനെ വിളിക്കാം എന്ന് പറഞ്ഞെങ്കിലും കേൾക്കാൻ സംഘം തയാറായില്ലത്രെ. ഇതിനിടയിൽ സുഹൃത്തിനെ തല്ലുകയും ചെയ്തു. പൊലീസിന് നൽകിയ പരാതിക്ക് പുറമെ പ്രസ്ക്ലബ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയനും പ്രസ്ക്ലബിനും മാധ്യമപ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യണം –എം.ജെ.യു
കോഴിക്കോട്: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് മാധ്യമം ജേണലിസ്റ്റ് യൂനിയൻ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് എൻ. രാജേഷും സെക്രട്ടറി ഹാഷിം എളമരവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.