തിരുവനന്തപുരം: ഹിന്ദുവായ മൗദൂദിയാണ് ഗോൾവാൾക്കറെന്ന് എം. സ്വരാജ് എം.എൽ.എ. മുസ്ലിമായ ഗോൾവാൾക്കറാണ് മൗദൂദിയെന്ന് ഓർക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാറിനെ പോലെ തന്നെ പൗരത്വ േഭദഗതി നിയമത്തിൽ മറ്റൊരു നിറത്തിലുള്ള രാഷ്ട്രീയം ഉയർത്തി പിടിച്ച് പ്രചരണം നടത്തുന്ന വിഭാഗമുണ്ടെന്നും അവരുടെ കൈയിലല്ല പൗരത്വ ഭേദഗതിക്കെതിരായ സമരം പോകേണ്ടതെന്നും ഇത് മതനിരപേക്ഷമായി സംഘടിപ്പിക്കേണ്ട സമരമാണെന്നും സ്വരാജ് പറഞ്ഞു.
മത രാഷ്ട്രവാദത്തെയാണ് എതിർക്കുന്നത്. ആർ.എസ്.എസ് മതരാഷ്ട്രവാദം ഉയർത്തിയാലും ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉയർത്തിയാലും രണ്ടിനേയും എതിർത്ത് മനുഷ്യെൻറ റിപ്പബ്ലിക്ക് ആണ് ഉണ്ടാവേണ്ടത് എന്ന് പറയാനുള്ള കരുത്ത് ഉണ്ടാവണം. മുസ്ലിംകളെ തുടച്ചു നീക്കുന്നതിനാണ് പൗരത്വ ഭേദഗതി നിയമമെന്നാണ് ഇേപ്പാൾ വെളിപ്പെട്ടതെങ്കിലും അത് ഒരു മുസ്ലിം പ്രശ്നം മാത്രമല്ലെന്നും ഇന്ത്യയുടെ പ്രശ്നമാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
നാളെ ന്യുനപക്ഷങ്ങൾക്കും ദലിതുകൾക്കും വിയോജിപ്പുള്ളവർക്കുമെല്ലാം എതിരെ വരുന്ന ഭരണകൂട നീക്കത്തിെൻറ തുടക്കമാണിത്. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാർ നമ്മുടെ മതേതര രാജ്യത്തെ മത രാഷ്ട്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ആർ.എസ്.എസിെൻറ രാഷ്ട്രീയം മൂടി വെക്കപ്പെട്ട ഒന്നല്ല. ആർ.എസ്.എസിെൻറ രണ്ടാമത്തെ സർസംഘ ചാലകായ ഗോൾവാൾക്കർ ആർ.എസ്.എസ് പ്രത്യശ ശാസ്ത്രവും രാഷ്ട്രീയവും എഴുതി വച്ചപ്പോൾ വിചാര ധാരയിൽ 19, 20, 21 അധ്യായങ്ങളിൽ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ശത്രുക്കളാണെന്നും രാജ്യത്തിന് ഭീഷണിയാണെന്നും ഇവരെ തുടച്ചു നീക്കണമെന്നും പറഞ്ഞു വെച്ചിട്ടുണ്ട്. ഈ ഹിംസാത്മകമായ ആശയത്തെയാണ് ആർ.എസ്.എസ് അന്നു മുതൽ മുമ്പോട് വെച്ചിട്ടുളളതെന്നും സ്വരാജ് പറഞ്ഞു.
രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ബി.ജെ.പി പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത്. പൗരത്വത്തിെൻറ മാനദണ്ഡം മതമായി മാറിയാൽ മതനിരപേക്ഷത മരിക്കുന്നു എന്നാണ് അതിനർഥം. പച്ചക്കള്ളത്തിെൻറ പ്രതലത്തിലല്ലാതെ സംഘ്പരിവാർ രാഷ്ട്രീയത്തിന് നിവർന്നു നിൽക്കാനാവില്ല എന്നതാണ് യാഥാർഥ്യം.
ഒരു വിഭാഗത്തെ ബോധപൂർവം രാജ്യത്തു നിന്ന് ആട്ടിയോടിക്കാനും തടങ്കൽ പാളയത്തിലാക്കുന്നതിനുമായി കൊണ്ടു വന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യയുടെ പ്രഥമ പൗരനായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിെൻറ കുടുംബവും കാർഗിലിൽ അതിർത്തി കാത്തതിന് പ്രസിഡൻറിെൻറ മെഡൽ വാങ്ങിയ മുഹമ്മദ് സനാവുല്ല ഖാനും എങ്ങനെ ഇന്ത്യൻ പൗരനല്ലാതായി മാറിയെന്നും ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും കൂട്ടി വായിക്കുമ്പോഴാണ് ചിത്രം മനസ്സിലാവുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.