കരിപ്പൂരിൽ 2.55 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു ദിവസത്തിനിടെ നാലു യാത്രക്കാരിൽ നിന്നായി 2.55 കോടി രൂപയുടെ സ്വർണം പിടികൂടി.

എയർ കസ്റ്റംസ് ഇൻറലിജൻസ് യൂനിറ്റും കോഴിക്കോട് പ്രിവൻറിവ് കസ്റ്റംസും ചേർന്നാണ് സ്വർണം പിടിച്ചത്. എയർ കസ്റ്റംസ് മാത്രം 2.19 കോടിയുടെ സ്വർണമാണ് പിടിച്ചത്. കഴിഞ്ഞദിവസം ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിൽനിന്നെത്തിയ മലപ്പുറം അരിമ്പ്ര സ്വദേശി അനൂപിൽനിന്ന് 1.12 കിലോ സ്വർണമിശ്രിതം പരിശോധനയിൽ കണ്ടെടുത്തു. ഗുളികരൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

താമരശ്ശേരി പുളിക്കലകത്ത് ഷൈജിൽനിന്ന് 2.36 കിലോഗ്രം, അടിവാരം സ്വദേശി പേട്ടയിൽ ആശിഷിൽനിന്ന് 1.75 കിലോഗ്രാം സ്വർണമിശ്രിതവും പിടിച്ചെടുത്തു. ഇരുവരും മിശ്രിതരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണർ ഡോ. രാജി, അസി. കമീഷണർമാരായ എ.കെ. സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ ജ്യോതിർമയി, വി. രാധ, ഇൻസ്പെക്ടർമാരായ ടി.എ. അഭിലാഷ്, രവീന്ദ്രകുമാർ, പ്രമോദ്, സുധീർകുമാർ, രാജൻ റായ്, ഹെഡ് ഹവീൽദാർമാരായ അബ്ദുൽ ഗഫൂർ, സൈനുദ്ദീൻ എന്നിവരടങ്ങിയ കസ്റ്റംസ് സംഘമാണ് സ്വർണം പിടിച്ചത്.

പ്രിവൻറിവ് കസ്റ്റംസ് വയനാട് കമ്പളക്കാട് സ്വദേശി എളഞ്ചേരി ഫെമിനിൽനിന്നാണ് (21) സ്വർണം പിടിച്ചത്. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 872 ഗ്രാം സ്വർണമിശ്രിതമാണ് ലഭിച്ചത്. ഇവക്ക് വിപണിയിൽ 36 ലക്ഷം രൂപ വിലവരും. അസി. കമീഷണർ എം.എസ്. ദേവ്, സൂപ്രണ്ടുമാരായ കെ.കെ. പ്രവീൺകുമാർ, കെ. പ്രേംജിത്ത്, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഡി. സജിൻ, ഹെഡ് ഹവീൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.

Tags:    
News Summary - Gold worth 2.55 crores seized in karipur -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.