ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പിടികൂടിയ 25 കിലോ സ്വര്‍ണം കൊ ണ്ടുവന്നത് മലപ്പുറം സ്വദേശി ഹക്കീമിന് വേണ്ടിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറല ിജന്സ് വിഭാഗം കണ്ടെത്തി. തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാല്‍ ഷോപ്പിങ് കോംപ്ല ക്സില്‍ ജ്വല്ലറി നടത്തുന്ന ഹക്കീമിന് വേണ്ടിയാണ് ദുബൈയില്‍നിന്ന് കാരിയര്‍ വഴി തിരു വനന്തപുരം വിമാനത്താവളത്തില്‍ സ്വർണമെത്തിച്ചതെന്നാണ് ഡി.ആര്.ഐയുടെ കെണ്ടത്തല ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവരില്നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലും അഭിഭാഷകെൻറ വീട്ടിലും ഓഫിസില്‍നിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണമെത്തുന്നത് ഹക്കീമിനാെണന്ന് കെണ്ടത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അഭിഭാഷകന് ബിജു മനോഹറിനെ ഇടനിലക്കാരനാക്കി ഹക്കീം പലതവണ ദുൈബയില്‍നിന്ന് സ്വര്‍ണം കടത്തിയതായി ഡി.ആര്.ഐ കെണ്ടത്തിയിട്ടുണ്ട്.
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഇയാളെ രഹസ്യമായി കസ്റ്റഡിയിലെടുക്കാന്‍ ഡി.ആര്.ഐ നടത്തിയ ശ്രമം പരാജയപ്പെട്ടു. പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഹക്കീം ഇപ്പോള്‍ ഒളിവിലാണ്. ഹക്കീമിെൻറ തിരുവനന്തപുരത്തെ ജ്വല്ലറിയിലും ഇയാള്‍ താമസിക്കുന്ന സ്ഥലത്തും മലപ്പുറത്തും ഡി.ആര്.ഐ ഞായറാഴ്ച പരിശോധനകള്‍ നടത്തി. അതേസമയം സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
സ്വര്‍ണക്കടത്തിെൻറ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്രണ്ടടക്കം മൂന്ന് ഉദ്യോഗസഥരെ ഡി.ആര്.ഐ കഴിഞ്ഞദിവസം വീണ്ടും ചോദ്യംചെയ്തു. ഇവരെ കര്‍ശനനിരീക്ഷണത്തില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ ഫോണുകള്‍ നേരത്തെ തെന്ന ഡി.ആര്.ഐ പിടിച്ചെടുത്തിരുന്നു. നാട്ടിലെ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണം ദുബൈയിലേക്കും നീട്ടി. കാരിയര്‍മാരായ സുനില്‍കുമാറിനും സെറീനക്കും ദുൈബയില്‍നിന്ന് സ്വര്‍ണം നല്കിയ അഭിഭാഷകെൻറ സുഹൃത്തായ ജിത്തുവിനെ കേന്ദ്രീകരിച്ചാണ് ദുബൈയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ജിത്തുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ദുൈബയില്‍നിന്ന് ജിത്തു വഴി തിരുവനന്തപുരത്തേക്ക് കടത്തിയതെന്നാണ് കണ്ടെത്തൽ. ഇതിനിടെ ബിജു മുന്‍കൂര്‍ജാമ്യം തേടി സമീപിെച്ചങ്കിലും കോടതി ഹരജി പരിഗണിക്കുന്നത് ഇൗമാസം 24ലേക്ക് മാറ്റി. ബിജുവിെൻറ നാട്ടിലെ മറ്റൊരു സഹായിയായ വിഷ്ണുവും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.